Wednesday, October 29, 2008

നയവും നിറവും


രു സോക്കര്‍ ഫുട്ബോളിന്‍റെ ഫൈനല്‍ പോലെ, ഓസ്കാര്‍ പ്രഖ്യാപനത്തിന്‍റെ അവസാന മിനിട്ടു പോലെ, കൈകൊണ്ട് മുഖം പൊത്തിക്കുന്ന മിസ് വേള്‍ഡ് മത്സരത്തിന്‍റെ പ്രഖ്യാപനം പോലെ ലോകം കാത്തിരിക്കുകയാണ് ബാരക് ഒബാമയോ ജോണ്‍ മക് കെയിനോ അമേരിക്കയെ നയിക്കുക എന്നറിയാന്‍. അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്ക് നടന്നടുക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരന്‍ എന്ന ബഹുമതിയില്‍ ഒബാമയ്ക്ക് ഇന്ത്യന്‍ ജനതയുടെ മികച്ച പിന്തുണ ഉണ്ടെന്നത് സംശയമില്ലാത്തകാര്യം തന്നെയാണ്. ഈ പിന്തുണ നയത്തിലും ഉറപ്പാക്കാന്‍ ഒബാമയ്ക്കു കഴിഞ്ഞോ എന്നതാണ് പ്രധാനം. വിദേശകാര്യതന്ത്രങ്ങളില്‍ നയങ്ങള്‍ക്കു മാത്രമാണ് മുന്‍ഗണന. ഇവരില്‍ ആരു വിജയിക്കുന്നതാവും ഇന്ത്യന്‍ നയങ്ങളെ രാജ്യാന്തര തലത്തില്‍ സഹായിക്കുക എന്നതാണ് പ്രധാനം.
പിന്തുണ നിറത്തിന്‍റെ പേരിലോ നയത്തിന്‍റെ പേരിലോ എന്നതാണ് ചോദ്യം. ലോകശക്തികളുടെ ഇടയില്‍ സ്ഥാനമുറപ്പിക്കാനുള്ള വികസ്വര രാജ്യങ്ങളുടെ കുതിപ്പിനിടയില്‍ ഇന്ത്യന്‍ താല്പര്യം സംരക്ഷിക്കാന്‍ ഏത് അമേരിക്കന്‍ പ്രസിഡന്‍റ് തയാറാകും എന്നത് കൃത്യമായി അളന്നു കുറിച്ചു നോക്കുക. തിരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തില്‍ ഇടപെടാനാവില്ലങ്കിലും
ക് കെയിന്‍ അധികാരത്തിലെത്തിയാല്‍ ജോര്‍ജ് ബുഷിന്‍റെ ഇന്ത്യന്‍ അനുകൂല നയം പിന്തുടരുമെന്ന വ്യക്തമായ സൂചനകള്‍ അദ്ദേഹം ആദ്യം മുതലേ നല്‍കിയിരുന്നു. എന്നാല്‍ നെക്സ്ട് സ്റ്റെപ് ഇന്‍ സ്ട്രാറ്റജിക് പാര്‍ടണ്‍ ഷിപ്പ് ഇന്ത്യയുമായി തുടങ്ങിവച്ചത് ബില്‍ ക്ലിന്‍റണാണ്. അത് പിന്തുടരുക മാത്രമാണ്് ജോര്‍ജ് ബുഷ് ചെയ്തത് എന്നാണ് ഇന്ത്യന്‍ അനുഭാവം ഉറപ്പിക്കുന്ന ഒബാമയുടെ പിന്തുണക്കാരുടെ വാദം.
ന്ത്യയുടെ ചരിത്രത്തിലെ ഏറ്റവുംപ്രധാനമായ വിദേശകാര്യ തന്ത്രപ്രധാനകരാറായ ആണവകരാാര്‍ ഒപ്പിട്ട ജോര്‍ജ് ഡബ്ളു ബുഷിന്‍റെ പിന്‍ഗാമിയായ മക് കെയിന്‍ നയത്തില്‍ അദ്ദേഹത്തെ പിന്തുടരും എന്നാണ് ഇതു വരെയുള്ള വെളിപ്പെടുത്തലുകളും അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് കാംപെയിനും വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യയുമായി മികച്ച വിദേശനയം തുടങ്ങിവച്ച ബില്‍ ക്ലിന്‍റന്‍റെ ഡമോക്രാറ്റ് തട്ടകത്തില്‍ നിന്നാണ് ബാരക് ഒബാമ എത്തുന്നത്. ഒബാമയുടെയും നയം മറ്റൊന്നാകാതെ വയ്യ.

തേസമയം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുമായുള്ള അമേരിക്കന്‍ നയം ഇന്ത്യയെ കാര്യമായി തന്നെ ബാധിക്കും. ഇന്ത്യയുമായി തുറന്ന അതിര്‍ത്തി പങ്കിടുന്ന നേപ്പാളിലെ രാഷ്ട്രീയ അസ്ഥിരത അമേരിക്ക ഇടപെടും മുന്പേ ഇന്ത്യന്‍ വിദേശകാര്യവൃത്തങ്ങള്‍ ഇടപെട്ട് പരിഹരിച്ചത് ഒാര്‍മിക്കുക. ഇവിടുത്തെ കമ്യൂണിസ്റ്റ് ഭരണം ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് കരുത്താകുമെന്ന് ഉത്തമബോധ്യമുണ്ടായിട്ടും തന്ത്രപ്രധാന സൈനികമേഖലയിലേക്ക് മൂന്നാമതൊരാള്‍ കടന്നു വരുന്നത് ഒഴിവാക്കാനായിരുന്നു ഈ വിദേശകാര്യതന്ത്രം. അതു പോലെ നൂറുകോടിയുടെ സുനാമി ദുരിതാശ്വാസവുമായി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഇന്ത്യയുടെ നാവിക മേഖലയിലേക്ക് ഒഴുകിയെത്തുമായിരുന്ന അമേരിക്കന്‍ സഹായം ഇന്ത്യ വേണ്ടെന്നു വച്ചത് സ്വന്തംകാലില്‍ നില്‍ക്കാമെന്ന ആത്മിവിശ്വാസം കൊണ്ടുമാത്രമായിരുന്നില്ലല്ലോ. അതുകൊൡണ്ട് തന്നെ അയല്‍ രാജ്യങ്ങളില്‍ എന്തു സംഭവിക്കുന്നു എന്ന് ഒളിച്ചിരിക്കാതെ നോക്കണം.

പാക്കിസ്ഥാനുമായുള്ള അമേരിക്കന്‍ നയവും ഇത്തരത്തിലെടുക്കുക. നേരത്തെയുള്ള തന്ത്രപ്രധാന പാര്‍ട്ണര്‍ പാക്കിസ്ഥാന്‍ ഭീകരവാദം കൊണ്ട് അേമരിക്കയെ തന്നെ പൊറുതിമുട്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു. രണ്ടു തവണ അമേരിക്ക പാക്ക് അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ ക്യാംപുകള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.
?തേസമയം നേരത്തേ ഡമോക്രാറ്റിക് ക്യാംപെയിന്‍ വേളയില്‍ ഹിലാരിക്ലിന്‍റണ്‍ പാക്കിസ്ഥാനുമായി ആണവസാങ്കേതികത കൈമാറുന്നതു സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.
"So far as we know right now, the nuclear technology is considered secure, but there isn't any guarantee, especially given the political turmoil going on inside Pakistan," she said, and added, "[If elected President,] I would try to get Musharraf to share the security responsibility of the nuclear weapons with a delegation from the United States and, perhaps, Great Britain."
എന്നതായിരുന്നു ആ പ്രസ്താവന. എന്നാല്‍ ഇത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ഒബാമ പിന്നീട് വ്യക്തമാക്കി. അല്‍ഖെയ്ദയും താലിബാനും സുരക്ഷിത സ്വര്‍ഗമൊരുക്കുന്ന പാക്കിസ്ഥാനില്‍ തീവ്രവാദം അമര്‍ച്ച ചെയ്യുമെന്ന് ഒബാമ പ്രഖ്യാപിച്ചു.
കഴിഞ്ഞ 7 വര്‍ഷമായി 10 ബില്യണ്‍ ഡോളറാണ് തീവ്രവാദം അമര്‍ച്ച ചെയ്യാനായി അമേരിക്ക പാക്കിസ്ഥാന് നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി.
ന്നാല്‍ ഇതു ചെയ്യാന്‍ പാടില്ലെന്ന് ശക്തമായ ഭാഷയിലാണ് മക് കെയിന്‍ മുന്നറിയിപ്പു നല്‍കിയത്. പാക്കിസ്ഥാന്‍ സര്‍ക്കാരിനെ കണക്കിലെടുത്താവും സൈനിക നടപടികളെന്ന് മക് കെയിന്‍ വ്യക്തമാക്കിയിരുന്നു. പര്‍വേശ് മുഷറഫ് എന്ന ഏകാധിപതിയെ നിലനിര്‍ത്താന്‍ ഫണ്ട് ചെയ്യുന്ന രാജ്യമെന്ന പേരാണ് അമേരിക്കയ്ക്ക് പാക്കിസ്ഥാനിലുള്ളതെന്നും ഒബാമ തുറന്നടിച്ചു. സൈനികമല്ലാതെയുള്ള സഹായം മാത്രമേ പാക്കിസ്ഥാനു നല്‍കാവൂ എന്നാണ് ഒബാമ നയം. ഇതിലെ വിദേശനയം അല്പം കുഴപ്പം പിടിച്ചതാണ്. പാക്കിസ്ഥാനിലെ തീവ്രവാദക്യാംപുകള്‍ക്കെതിരെ അമേരിക്ക എടുക്കുന്ന സൈനിക നടപടി ഇന്ത്യയില്‍ ഐഎസ്ഐ സ്പോണ്‍സേര്‍ഡ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കും. എന്നാല്‍ അതിര്‍ത്തി നിര്‍ണയം തുടക്കവും ഒടുക്കവുമില്ലാതെ നീണ്ടു പോകുന്ന അയല്‍ രാജ്യത്തിന്‍റെ പരമാധികാരത്തിലേക്ക് അമേരിക്ക പോലുള്ള ലോകപൊലീസുകാരന്‍റെ കടന്നുകയറ്റത്തെ കരുതലോടെ മാത്രമേ കാണാനാകൂ എന്നതാണ് യാഥാര്‍ഥ്യം.
റാക്കില്‍ നിന്ന് സൈനികരെ ഘട്ടം ഘട്ടമായി( ഘട്ടം ഘട്ടമായി) പിന്‍വലിക്കുമെന്ന വിദേശനയ പ്രഖ്യാപനം ലോകത്തിനു മുന്നില്‍ ഒബാമയുടെ മാര്‍ക്കുയര്‍ത്തി. ഇറാക്കില്‍ സ്ഥിരമായ സൈനികത്താവളം ഉണ്ടാക്കില്ലെന്നും ഇറാക്കിലെ സാധാരണക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ സൈന്യം മാത്രമേ അവിടെ അവശേഷിക്കൂ എന്നുമുള്ള ഒബാമയുടെ പ്രഖ്യാപനം ലോകം കൈയ്യടിയോടെയാണ് ഏറ്റുവാങ്ങിയത്. ഇറാഖ് സുരക്ഷാസേനയ്ക്ക് പരിശീലനം നല്‍കുമെന്നും രാഷ്ട്രീയസ്ഥിരതയുണ്ടാകുന്നതോടെ സൈന്യത്തെ പിന്‍വലിക്കുമെന്നായിരുന്നു മറ്റൊന്ന്. എന്നാല്‍ എതിര്‍സ്ഥാനാര്‍ഥിയായ മുന്‍ വിയറ്റ്നാം യുദ്ധവീരന്‍ ഇതിനെ തള്ളിക്കളഞ്ഞു. വിദേശനയത്തിെല ഒബാമയുടെ പരിചയക്കുറവാണ് ഇത് വിളിച്ചു കാട്ടുന്നെെതന്ന് മക് കെയിന്‍ പരിഹസിച്ചു. എക്സിസ്റ്റന്‍ഷ്യന്‍ ത്രെട്ടാണ് മക് കെയിന് ഇറാക്ക്. അതേസമയം അഫ്ഗാനിസ്ഥാനായിരിക്കും ഭീകരവാദത്തിനെതിരെയുള്ള അമേരിക്കയുടെആക്രമണത്തിന്‍റെ പ്രധാന ആയുധമെന്നും പ്രധാന കേന്ദ്രമെന്നുംഒബാമ വ്യക്തമാക്കി. പോസ്റ്റ് 9 /11 ണില്‍ അമേരിക്കയ്ക്കു പിണഞ്ഞ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന് അഫ്ഗാനിസ്ഥാനിലെ സൈനിക നടപടികള്‍ പൂര്‍ത്തീകരിക്കാനാവാത്തതാണെന്നും ഒബാമ പറഞ്ഞു. അമേരിക്ക ഇറാക്കില്‍ തട്ടി നിന്നുവെന്ന് ഒബാമ വചനം. അഫ്ഗാനിസ്ഥാനില്‍ സ്ഥിരം സൈനികാസ്ഥാനം ഉണ്ടാക്കാന്‍ അമേരിക്ക തുനിഞ്ഞാല്‍ ഇന്ത്യയുടെ മിഡില്‍ ഈസ്റ്റിലെ സൈനികതന്ത്രത്തെ അത് ബാധിക്കും. അതേസമയം ഇവിടെ അമേരിക്കയുമായുള്ള സഹകരണം ലോകരാജ്യങ്ങള്‍ ഏങ്ങനെ കണക്കിലെടുക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
മേരിക്കയുടെ ഏകലോക അപ്രമാദിത്വത്തിനെതിരെ ലാറ്റിന്‍ അേമരിക്കയില്‍ കൊടുങ്കാറ്റുയര്‍ത്തുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളുമായി ഉപാധികളില്ലാത്ത ചര്‍ച്ച നടത്തുമെന്ന ഒബാമയുടെ പ്രസ്താവന വിചിത്രമായിരുന്നു. ഇത് എത്രത്തോളം പ്രാവര്‍ത്തികമെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ദ എംപയര്‍ എന്ന് അമേരിക്കയെ അടുത്തിടെയും ആക്ഷേപിച്ച വെനിസ്വേലയന്‍ പ്രസിഡന്‍റ് ഹ്യൂഗോഷാവേസുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന പ്രസ്താവന ഇലക്ഷന്‍ ഗിമ്മിക്ക് മാത്രമാണോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും വെനിസ്വേലയ്ക്ക് ആണവ ഇന്ധന പ്ലാന്‍റുകള്‍ നിര്‍മിക്കാനുള്ള സഹായം റഷ്യ പരിഗണിക്കുകയും അവരോടൊപ്പം സൈനിക പരിശീലനത്തില്‍ പങ്കാളികളാകുകയും ചെയ്തിരിക്കുന്ന ഈ അവസ്ഥയില്‍. അത്തരമൊരു നീക്കം അമേരിക്കന്‍ പ്രസിഡന്‍റ് നടത്തിയാല്‍ ചര്‍ച്ചകള്‍ കടലാസില്‍ ഒതുങ്ങാതിരുന്നാല്‍ ആഗോളവത്കരണ കാലത്തിലെ പുതിയ ലോകക്രമത്തിന്‍റ തുടക്കമാകും അത്.


പ്രചരണത്തിന്‍റെ തുടക്കത്തില്‍ ഇന്ത്യയ്ക്കെതിരെയുള്ള നയപ്രഖ്യാപനത്തിന്‍റെ കെട്ടഴിച്ചു വിട്ട ഒബാമ അവസാനഘട്ടത്തില്‍ പല അനുകൂല സ്വരമാകുന്ന കാഴ്ചയായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ അമേരിക്ക ആണവകരാറിനെതിരായി നില്‍ക്കുമോ എന്നും വിേദശനയതന്ത്രലോകം സംശയിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ പ്രസത്ാവനകള്‍ പലതും പുലിവാലു പിടിക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയിലെ എതിരാളിക്കെതിരെ എയ്ത അന്പാണ് ബൂമറാങ് പൊലെ ആദ്യം തിരിച്ചടിച്ചത്.
2007 ജൂണില്‍ ഹിലാരിക്ലിന്‍റണെതിരെ പഞ്ചാബില്‍ നിന്നുള്ള ഡെമോക്രാറ്റ്‍ എന്ന് ഒബാമ വിശേഷിപ്പിച്ചു. ഇതിെനതിരെ ഇന്ത്യന്‍ സമൂഹം രംഗത്തെത്തിയതോെട ഇന്ത്യ അമേരിക്ക ബന്ധത്തില്‍ തനിക്കുള്ള കാഴ്ചപ്പാടല്ല ഇതെന്ന് പറഞ്ഞ് ഒബാമ തടിയൂരി. ഡെമോക്രാറ്റുകളുടെ പ്രമുഖ ഫണ്ട് റെയ്സറായ ന്യൂയോര്‍ക്കിലെ ഹോട്ടല്‍ ശൃംഖലകളുടെ ഉടമ സന്ത് സിങ് ചത്് വാളിനോട് സംസാരിക്കവെ പഞ്ചാബില്‍ നിന്നു പോലും സെനറ്റിലേക്ക് മത്സരിച്ചാല്‍ താന്‍ സുഖമായി ജയിച്ചുകയറുമെന്ന് ഹിലാരി ക്ലിന്‍റണ്‍ വീന്പിളക്കിയത് അനുസ്മരിച്ചാണ് ഒബാമ പ്രസ്താവന ഇറക്കിയത്. അമേരിക്കക്കാര്‍ക്കു ലഭിക്കേണ്ട ജോലികള്‍ ക്ലിന്‍ണ്‍ ഇന്ത്യയിലേക്ക്ഔട്ട് സോഴ്സ് ചെയ്തുവെെന്ന വിവാദത്തിന്‍റെ കെട്ടും ഇതോടൊപ്പം ഒബാമ അഴിച്ചുവിട്ടു. ആഗോളവത്കര രാഷ്ട്രീയത്തിന്‍റെ ഉപോല്‍പന്നമായ പ്രാദേശിക രാഷ്ട്രീയമാണ് തന്‍റെതെന്ന് തെളിഞ്ഞും മറഞ്ഞും ഒബാമ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്‍റെ സാധ്യതകള്‍ ഉപയോഗിക്കുകയും ചെയ്തു. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനാണ് തന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒബാമ കൂടുതല്‍ പ്രാമുഖ്യം നല്‍കിയതും. ഒബാമ പ്രസിഡന്‍റായാല്‍ ഇന്ത്യയിലെ ഔട്ട് സോഴ്സിങ് ജോലികള്‍ കുറയുമെന്നാണ് വിദേശകാര്യ നിരീക്ഷകര്‍ കരുതുന്നത്.
വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ അബ്പ്റോ‍‍ഡ്(indian abroad) മാഗസിനില്‍ ഇന്ത്യന്‍ അനുകൂല ലേഖമെഴുതിയ ഈ കറുത്തവര്‍ഗക്കാരന്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് തന്നോടുള്ള വര്‍ണപരമായ സ്വാധീനം ഊട്ടിയുറപ്പിച്ചു. ഇന്ത്യയുമായി അടുത്ത തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് ഒബാമ ഈ ലേഖനത്തില്‍ വ്യക്തമാക്കിയത്. അല്‍ഖെയ്ദ പോലെയുള്ള ഭീകരസംഘടനകളെ നേരിടുന്നതില്‍ ഇന്ത്യയുമായി ഒരു മിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിയായ ജോസഫ് ബിഡനെ തിരഞ്ഞെടുത്ത് അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ താല്പര്യം കണക്കിലെടുത്താണെന്ന രീതിയിലും ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ വ്യംഗ്യമായി പറഞ്ഞു. വിദേശകാര്യ സമിതിയുടെ സെനറ്റ് സെക്രട്ടറിയായ ബിഡനാണ് ഇന്ത്യ അമേരിക്ക ആണവകരാറില്‍ മുഖ്യപങ്കുവഹിച്ചത്. ഇന്ത്യ ചൈന സര്‍ക്കാരുകളുമായി പെട്രോളിയം ക്രൈസിസ് റെസ്പോണ്‍സ് മെക്കാനിസം പങ്കുവയ്ക്കുന്ന എനര്‍ജി ഡിപ്ലോമസി ആന്‍റ് സെക്യൂരിറ്റി ആക്ട് 2007 രൂപകല്പന ചെയ്തു എന്ന ഇന്ത്യന്‍ അനുഭാവവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ന്ത്യ അമേരിക്കയുടെ സ്വാഭാവിക പങ്കാളി എന്നാണ് മക് കെയിന്‍ വിശേഷിപ്പിച്ചത്. ഇന്ത്യയെ ജി എട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള ബന്ധം ശക്തമാക്കുന്നതിനെ ശക്തമായി അനുകൂലിക്കുന്നുവെന്നും ആയുധവല്‍ക്കരണത്തിനെതിരെ പോരാടുന്നതില്‍ ഇന്ത്യയെ പങ്കാളിയാക്കാന്‍ ശ്രമിക്കുമെന്നും മെയ് 2008 ല്‍ ആണവ സുരക്ഷ സംബന്ധിച്ച് അദ്ദേഹം പ്രസംഗിച്ചു. ഇന്ത്യയ്ക്ക് മികച്ച ആയുധങ്ങളും ആണവസുരക്ഷയും‍ നല്‍കാന്‍ അമേരിക്ക തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആണവ സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് രാജ്യാന്തര ആണവമുന്‍ഗണനാക്രമം ഉണ്ടാക്കണമെന്നത് വ്യത്യസ്തമായ നയമായി വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയ്ക്ക് ഇത് മികച്ച നേട്ടമാകും. ആഗോളതാപനം നിയന്ത്രിക്കാനായി വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കടക്കുന്ന ഇന്ത്യയുമായും ചര്‍ച്ച വേണമെന്ന് ഒബാമയും മക് കെയിനും ഒരേ സ്വരത്തില്‍ വ്യക്തമാക്കിയതാണ്.
പുറം ജോലിക്കരാര്‍ സംബന്ധിച്ച പ്രസിഡന്‍റുമാരുടെ നയമാണ് ഇന്ത്യയെ സംബന്ധിച്ച പ്രധാന പ്രശ്ര്നം . രാജ്യാന്തര തലത്തില്‍ സാന്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഔട്ട്സോഴ്സിങ് രംഗത്തെ അമേരിക്കന്‍ നയം ഇന്ത്യയുടെ സാന്പത്തിക മേഖലയെ കാര്യമായി ബാധിക്കും. പുറം ജോലിക്കരാറിന്‍ മേല്‍ അമേരിക്കയിലുള്ള നികുതി ഇളവുകള്‍ പിന്‍വലിക്കപ്പെട്ടേക്കാമെന്നാണ് നയതന്ത്ര വിലയിരുത്തലുകള്‍.

ക്ഷേ ഏറ്റവും പ്രധാനമായ ഒന്നുണ്ട് . അങ്കിള്‍ സാമായി ഒബാമയോ , മക് കെയ്നോ എത്തിയാലും ഇന്ത്യയെ അങ്ങനെയങ്ങു തള്ളിക്കളയാനാവില്ല. പഴയ സോവിയറ്റ് അച്ചുതണ്ടില്‍ നിന്ന് ഇന്ത്യയെ അടര്‍ത്തിയെടുത്താല്‍ രാജ്യാന്തരതലത്തില്‍ വളരെ നേട്ടമുണ്ടാക്കാനാകുക അമേരിക്കയ്ക്കാണ്. സാന്പത്തിക, തന്ത്രപ്രധാനമേഖലകളില്‍ ഇന്ത്യയെപ്പോലെയുള്ള ജനാധിപത്യ രാജ്യത്തിന്‍റെ പിന്തുണ അമേരിക്കയ്ക്ക് അത്യാവശ്യമാണ്. പ്രധാനകാരണം, ഏഷ്യയില്‍ ചൈനയ്ക്കു മേല്‍കൈ നേടാന്‍ അമേരിക്കയ്ക്കുള്ള ഏക പിടിവള്ളി നിലയില്‍. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കുള്ള ജനസമ്മിതിയും പ്രധാനം.

No comments: